So, which one do you think, is the best News Channel in India?

17 Feb 2024

ഭ്രമയുഗം : കാഴ്ചയും, ഉൾക്കാഴ്ചയും - രാഹുൽ സങ്കല്പ



 

ഭ്രമം : നീർച്ചുഴി, ചക്രം, ചുറ്റിത്തിരിയിൽ, ഭ്രാന്ത്, വിഭ്രാന്തി, ബോധക്കേട്, തെറ്റിദ്ധാരണ...
-എന്നിങ്ങനെ പോകുന്നു 'ഭ്രമം' എന്ന വാക്കിന്റെ അർത്ഥതലങ്ങൾ.
'ഭ്രമയുഗം' ആകട്ടെ ഇതെല്ലാം ആകുന്നു.
കറുപ്പും വെളുപ്പും ചേർന്ന ഫാന്റസി കഥാപാത്രങ്ങളെ grey ആയി അവതരിപ്പിച്ചുകൊണ്ട് അതി ഗംഭീര സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുന്നു രാഹുൽ സദാശിവന്റെ 'ഭ്രമയുഗം'. ആധുനിക ലോകത്തെ വിവിധങ്ങളായ ഭ്രമങ്ങളിൽ മുങ്ങിത്താഴുന്ന ജനം. അത് തീർക്കുന്ന സാമൂഹിക ഉച്ചനീചത്ത്വങ്ങളിൽ വിഹരിക്കുന്നവർ. അധികാരത്തിന്റെ ചുഴിയിൽ അകപ്പെട്ടു ജീവിതം പണയപ്പെടുത്തിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ കഥ. - ഒരർത്ഥത്തിൽ അതാണ് ഭ്രമയുഗം.
 
ഭ്രമയുഗം അത്യധികം layered ആണ്. ഒട്ടും തന്നെ ഗിമ്മിക്കുകളോ ഏച്ചു കെട്ടലുകളോ ഇല്ലാത്ത, തമ്പുരാനും, പാണനും, ചാത്തനും, യക്ഷിയും, കുശിനിക്കാരാനും അടങ്ങുന്ന വളരെ ചെറിയ ഒരു ലോകം. അത് തീർക്കുന്ന 'claustrophobic' സ്പെയ്സ്, അതിലേക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ടോൺ തീർക്കുന്ന ഒരു slow poison ലൂടെ പ്രേക്ഷകരെ കൊണ്ട് പോയി പിടിച്ചിരുത്തുന്ന ആഖ്യാനരീതി. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരും പ്രശംസ അർഹിക്കുന്നു.
ഒരു പഴയകാല മുത്തശ്ശിക്കഥ എന്നതിലുപരി ജാതിവ്യവസ്ഥയും മനുഷ്യന്റെ പരമമായ അധികാരക്കൊതിയും, അതിലൂടെ കടന്നു പോകുന്ന ആധുനിക രാഷ്ട്രീയ വ്യവസ്ഥിതിയും എല്ലാം നമുക്ക് ഇതിൽ കാണാം. അധികാരദുർവ്വിനിയോഗം നടത്തുന്നവരും അതിന് അടിമയാകേണ്ടി വരുന്ന മറ്റൊരു വിഭാഗവും തമ്മിലുള്ള പോര്. അധികാരമാകുന്ന പകിടകളിയിൽ ഇടറി വീഴുന്ന അടിമക്കരുക്കളാവട്ടെ സ്വാതന്ത്ര്യം എന്ന പ്രകാശത്തെ പുല്കുവാൻ വീണ്ടും വീണ്ടും വിധി പണയം വെച്ച് പകിട കളിക്കുവാൻ ഇറങ്ങുന്നു. ഈ പോര് ക്രമേണ അവനവനോട് തന്നെ ഉള്ള ഉൾപ്പോരായി മാറുന്നു. 
 
പതിനേഴാം നൂറ്റാണ്ടിലെ ഫാന്റസി കഥ ഒരു മുത്തശ്ശിക്കഥയെന്നപോലെ അതിമനോഹരമായി വരച്ചുകാണിച്ചു തരുന്ന ഫ്രെയിമുകൾ. അതിസൂക്ഷ്മമായ സംഭാഷണങ്ങൾ. അതിനൊത്ത ശബ്ദലേഖനം. പശ്ചാത്തല സംഗീതമാകട്ടെ വളരെ പക്വമായി, നിശ്ശബ്ദതയെ പോലും സംഗീതമാക്കി മാറ്റുന്ന ഒന്നായിരുന്നു. പാണൻറെ പാട്ടിന്റെ താളത്തിൽ പ്രേക്ഷകരെ മറ്റൊരു കാലഘട്ടത്തിന്റെ ചുഴിയിലേക്ക് ഇറക്കിക്കൊണ്ട് പോകുന്ന വരികളും സംഗീതവും!
ഇനി എടുത്ത് പറയേണ്ടത് പെർഫോമൻസുകളെകുറിച്ചാണ്. ഒരേസമയംകരിയർ ബെസ്റ്റ് പെർഫോമൻസുമായി അർജുൻ അശോകനും, ഒതുക്കവും ആഴവുമുള്ള കഥാപത്രമായി സിദ്ധാർഥ് ഭരതനും നിറഞ്ഞാടുകയാണ്.
മമ്മൂട്ടി എന്ന നടൻ ഇതിൽ ഇല്ല! 'ഭാസ്കര പട്ടേലരും', 'അഹമ്മദ് ഹാജി'യും , 'സി കെ രാഘവനുനു'മൊപ്പം അതേ തട്ടിൽ 'പോറ്റി'യും കയറി ഇരുന്ന് ചിരിക്കുന്ന ആ കാഴ്ച നമ്മളെ ഭ്രമിപ്പിക്കും. ഭ്രമിപ്പിച്ചു കൊണ്ടേയിരിക്കും. 
 
Bhramayugam is surreal and grey.
Bhramayugam is a delusive poetry and an international classic.
It's a standalone film, one of a kind in the history of Indian cinema.
PC: Internet

6 Aug 2023

Nolan's Oppenheimer on the 78th Hiroshima Day - Rahul Sankalpa

 On this day, ie on 6th August, 1945, the US dropped the Uranium 235 nightmare called the 'Little Boy'- over Hiroshima city and the dreadful memories still haunt the world. Well, Christopher Nolan's OPPENHEIMER based on the biography of J. Robert Oppenheimer is stealing the theaters right now with a lot of buzz across the globe.

Apart from the normal non-linear storytelling pattern, Nolan brings about certain relevant piece of thoughts through his movie. The film is shot brilliantly on i Max and there you see killing and convincing performances from Cillian Murphy and Robert Downey Jr. and others. What makes OPPENHEIMER relevant in today's world? It discusses the superimposition of politics over scientific temperament. It shows the life of a scientist who gets entrapped within the clutches of petty bureaucracy and corrupt politics. It shows how far man can go with his disastrous inventions. It proves how dangerous knowledge can be. It shows how far the Human wisdom can traverse on a negative quadrant. Whatever part the fiction could be, one cannot deny the Hiroshima and Nagasaki days from the history of modern world as it was never a fiction at all!

The movie was made based on the book called "The American Prometheus :The Triumph and Fall of J Robert Oppenheimer". The movie holds no pre conceived notions. It just shows Oppenheimer, his scientific experiments, his possible introspective mindsets, set backs, hallucinations in the backdrop of the US, Soviet, German and the Japanese politics amidst World War II. The movie is left open where Nolan makes the audience think about the realistic aspects of misused technology. It shows the repercussions of human brains that traverse on egoistic politics. Here, it takes reference from Bhagvad Gita, where Oppenheimer is found quoting : 'Now I become death, the destroyer of worlds'. As Indian mythology says, here it discusses the 'samhaara' bhava of the human mind as a whole. The vast perspective of creation and destruction is found here.

"They won't fear it until they understand it and they won't understand it until they use it":- could be an extended interception from Mahabharata. One can easily draw parallels from a Nuke Bomb to that of 'Brahmastra' in the Mahabharata. It's shouldn't be read as if the ancient people had the idea of splitting U-235. But, it should be deciphered in such a way that human imagination were always seeking the lines of diabolic schemes as that of today since inception! This is where Oppenheimer becomes relevant today. The movie is recommended for future kids! The movie becomes relevant in today's world of AI, which could become the next man made blade with an infinite potential. Nolan, depicts Oppenheimer with least CGI and maximum effort, throwing light into the issue of overused technology, and the movie takes no sides and one can think over this philosophy for the future years for sure.

Oppenheimer, shows that human beings are just victims of their own previous survival acts and they are just afraid of their own strengths to make themselves extinct!

- ©Rahul Sankalpa

PC: IMDB


5 Aug 2023

A visit to the Roerich Museum in Naggar, Himachal Pradesh and its significance in the current world- Rahul Sankalpa

Rather the museum, it's the concept behind that the modern world should adhere to. 'Roerich Pact' is the Treaty for the protection of artistic and scientific institutions and historical monuments. The idea was initiated by the famous Russian scholar, philosopher,  artist and scientist- Mr. Nicholas Roerich who struggled for the preservation of cultural monuments and scientific institutions after his travels through the Russian cities during 1903-'04. He had this thought much before the advent of the UN. Roerich Pact was formed after the WorldWar II. In the 21st Century, the issue of irretrievable loss of cultural heritage is still just relevant. 

In 1920s, Nicholas Roerich, with his wife Elena came to India, fell in love with the Himalayas and settled his life in Naggar, in the valleys of Kullu, Himachal Pradesh. Whatever wreck happens to the world, historical monuments and scientific institutions are to be left unharmed, is a policy for which he had struggled for at an international level. A visit to the Roerich's family home- (the museum) and the art gallery in Naggar is a feast for any history enthusiast out there. One can take a different shift from a Wilde's perspective and here an artist can become a critic of the world in its entirety! It is introspective and retrospective at the same time. Apart from history, it manifests a deep philosophy to a peace seeking artist say any! "Cultural values beautify and elevate life for people in all ages. That's why everyone has to take care of them in the most active way"- : wrote Nicholas Roerich.

In today's world, as far as India is concerned, especially when it is politically attempting to repaint histories, one can find the significance of his ideas. Preservation of cultural and historical monuments are not just a mere political action. Rather, it's necessary for mankind.


 

 
- © Rahul Sankalpa


10 Jul 2022

ROCKETRY: by R Madhavan: Nothing but a genuine tribute to the real Nambi Narayanan

"ROCKETRY: The Nambi Effect", would probably be one of the most decent biopics made in recent times. R Madhavan, comes with a brilliant topic in his directorial debut. Madhavan and the supporting casts including Simran were brilliant in their own roles. Rather than whirling around the the fake espionage case, the movie takes up the form of a periodic science drama, unwinding itself into the inception of ISRO and the Cryogenic technologies.

Actually, the espionage case and the struggle of Nambi Narayanan begins from 1994. It covers about a couple of decades, with immense legal fight for justice amidst the tumults of dirty politics and the yellow media. Of course, the end result of Nambi Narayanan's lengthy fight for justice is well known to everyone. At the end, Mr. Nambi gets justice from the Supreme Court of India, with a huge compensation, and that is what actually happened. However, prior to 1994, there was yet another series of exciting events and dramatic activities in the life of Nambi, which eventually could have made him fall into the trap of the fake case as a result of butterfly effects or whatever! Here, R Madhavan chose to focus on 'That Nambi', who had a brilliant and admiring career as a scientist in his golden age.  Nambi Narayanan, the blue eyed boy of Vikram Sarabhai, who apparently had a contemporary career with legends like APJ Abdul Kalam, Prof Yashpal etc.. The movie includes his journey as a struggling student at the Princeton University and a scientist with the ISRO, developing the VIKAS Engine and the adventurous journey in bringing the machinery from the USSR. The movie unfurls a bit deeper into the scientific and technological aspects of Rocketry and cryogenics, which can hardly be seen discussed in any Indian movies. Even the words like 'NASA', 'Rocketry', "ISRO'', "Satellite", "cryogenics" etc seems to be appearing in an Indian movie for the first time, probably after Ashutosh Gowariker's 'Swades' (2004). This itself shows how distant, the popular Indian media is, from such topics.

Glad to see an Indian movie showing scientists as patriots, giving yet another sense of patriotism apart from being loud like 'Bharat Mata Ki Jai' slogans. Obviously, Rocketry, like any other biopic,  tells the story of an unsung hero. What makes it different from the others is nothing but who the 'hero' is. The hero is neither an actor, nor a politician. The hero is neither a soldier, nor a sportsperson. The hero is neither a freedom fighter, nor a musician! The hero is an engineer, a scientist, whose life in no way can be dramatized easily on usual aspects. R Madhavan uses drama, just as a method of storytelling with apparently no songs, no fights and no masala added! Cinematographer Ravi K Chandran has done a brilliant job in visualizing 'Rocketry' which contains a different set of visuals compared to usual commercial cinema. Sam CS did well with the BGMs to make it more exciting. Viewers, would enjoy it very much if they have a bit of scientific temperament and an understanding of actual events as pre-requisites. 

What we see in popular media is nothing but their own versions of Nambi Narayanan. What we see in the movie is from Nambi's perspective, where the media, politics and all the dirty games played behind him, takes a back seat in the film as well. The life of Nambi as a scientist, and the way his family dealt the situation is what the movie puts forth, which gives a different picture of the events altogether, from an 'inside out' perspective. In Nambi Narayanan's perspective, probably the yellow media and politics have got no much role to play compared to science! This can also be considered as a reverse example to emphasis the phrase: 'even if you ignore politics, politics will never ignore you', and politics affects you and here we see, 'the Nambi effect being affected by politics', thereby slowing down the Indian rocket science!

Suriya / Shah Rukh Khan played a worthy cameo which personifies the entire nation. R Madhavan, as a director, did a brilliant job. In the movie, all we see is Nambi and not Madhavan. The reel hero Madhavan gets replaced by the real life hero- Nambi Narayanan and as a director, Madhavan succeeded in executing it brilliantly. Packed with mixed emotions and goosebumps, people forgets Madhavan, and the cameos and only Nambi Nrayanan is left to be placed within the minds of audience and there, it becomes a genuine tribute to the real Nambi Narayanan! Hats off to the entire crew!

© Rahul Sankalpa

15 May 2020

'നോർത്ത് ഇന്ത്യ അല്ല, നോർത്തീസ്റ്റ് ഇന്ത്യ'-സേമയിലൂടെ ഒരു ചരിത്രയാത്ര - Rahul Sankalpa (Rahul Sharma)


നോർത്ത് ഇന്ത്യ അല്ല, നോർത്തീസ്റ്റ് ഇന്ത്യ.
‘'ആ ചൈനക്കാരനെ പോലെയുള്ളവൻ /ലെ നേപ്പാളി കണ്ണുള്ളവൻ /ചിങ്കീ'' - എന്നും മറ്റും പറഞ്ഞ് ദക്ഷിണേന്ത്യക്കാരും ഉത്തരേന്ത്യക്കാരും ഒരുപോലെ തിരസ്കരിക്കുന്ന ഒരു വിഭാഗം ജനതയാണ്‌ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനത. 7 സംസ്ഥാനങ്ങൾ കൂടിച്ചേർന്നതാണ്‌ വടക്ക് കിഴക്കൻ മേഖല. സമീർ താഹിർ സംവിധാനം ചെയ്ത് ദുല്ഖർ സല്മാൻ അഭിനയിച്ച ‘നീലാകാശം, പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന സിനിമയിലൂടെ മാത്രമായിരിക്കും പലർക്കും ആ ഒരു മേഖലയെക്കുറിച്ച് പരിചയം കാണുക. നാഗാലാൻഡിൽ ജനിച്ചുവളർന്ന ഒരു മലയാളി സുഹൃത്ത് ഹയർ സെക്കന്ററി സ്കൂളിൽ ക്ളാസിൽ കൂടെ ഉണ്ടായിരുന്നു. പട്ടിയെ കൊന്ന് കറിവെയ്ക്കുന്ന രീതിയെ പറ്റിയൊക്കെ അവനിൽ നിന്നാണ്‌ മനസ്സിലാക്കിയിരുന്നത്. ഒപ്പം നാഗാലാൻഡ് തലസ്ഥനമായ കൊഹിമയല്ല, ദിമാപ്പൂർ ആണ്‌ അവിടത്തെ ഏറ്റവും വലിയ പട്ടണം എന്നും അവനിലൂടെയാണ്‌ മനസ്സിലാക്കിയിരുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ നോക്കിയാൽ അവിടത്തെ സാംസ്കാരിക കേന്ദ്രമെന്ന് പറയാവുന്ന ഒരിടമാണ്‌ നാഗാലാൻഡ്. ഈ വർഷത്തെ യാത്ര അങ്ങോട്ട് ആക്കണം എന്ന് കരുതിയിരുന്നതാണ്‌. പക്ഷേ, അത് സാധിച്ചില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനി ഉടനെ നടക്കും എന്നും തോന്നുന്നില്ല.

നാഗാലാൻഡിന്റെ പ്രാചീന ചരിത്രങ്ങൾ പലതും ഇപ്പോഴും അജ്ഞാതമാണ്‌ എന്നതാണ്‌ സത്യം. ഇവിടെയാണ്‌ മുൻ നാഗാലാൻഡ് മുഖ്യമന്ത്രി ആയിരുന്ന (Hokishe Sema) ഹോക്കിഷേ സേമ യുടെ ”EMERGENCE OF NAGALAND: Socio-Economic and Political Transformation and the Future” എന്ന പുസ്തകത്തിന്റെ പ്രസക്തി എന്ന് തോന്നുന്നു. നോൺ ഫിക്ഷൻ താല്പര്യമുള്ളവരും, നാഗാലാൻഡിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും ഭൂമിശാസ്ത്രപരവും, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ ചരിത്രത്തെക്കുറിച്ച് അറിയുവാൻ താല്പര്യമുള്ളവരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

‘നാഗകൾ’ എന്ന് നമ്മൾ ഒറ്റയടിക്ക് പറയുമ്പോൾ തന്നെ അംഗാമി, ആവോ, കോന്യാക്, ഫോം, സുമി തുടങ്ങി പതിനാറില്പരം വരുന്ന ഗോത്രവർഗ്ഗക്കാർ അവിടെയുണ്ടെന്നും, ഹിന്ദിയും ബംഗാളിയും അല്ലാതെ പന്ത്രണ്ടില്പ്പരം ഭാഷകൾ അവർക്കിടയിൽ തന്നെ ഉണ്ടെന്നുമുള്ള വസ്തുത നാം മനസ്സിലാക്കുന്നില്ല. പരസ്പരം കൊന്നും കൊലവിളിച്ചും പോരാടിയും തങ്ങളുടേത് മാത്രമായ ഒരു ലോകത്ത് വിഹരിച്ചിരുന്ന ഈ ഗോത്രവർഗ്ഗക്കാരുടെ ഇടയിലേക്ക് ബ്രിട്ടീഷുകാരും, പിന്നീട് ക്രിസ്ത്യൻ മിഷനറികളും കടന്നു വന്നതോടുകൂടി വൻ തോതിൽ സാക്ഷരരും വിദ്യാസമ്പന്നരും ആയി മാറി നാഗാ സമൂഹം. ഇന്നും ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനം നാഗാലാൻഡ് മാത്രമാണ്‌. നമുക്ക് ഒരു കുറിച്യപ്പടയുടെയും കരിന്തണ്ടന്റെയും കഥ പറയാനുണ്ടെങ്കിൽ അത്തരത്തിലുള്ള ആയിരം കുറിച്യന്മാരുടെയും കരിന്തണ്ടന്മാരുടെയും കഥകളാണ്‌ നാഗാ ചരിത്രത്തിന്‌ നമ്മളോട് പറയാനുള്ളത്.

ആസാമീസിനപ്പുറത്തു നിന്നും ഒരു ഉത്കൃഷ്ട സാഹിത്യ സൃഷ്ടിയോ, ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയോ അവിടെ നിന്നും നമുക്കിടയിലേക്ക് വന്നു ഭവിക്കുന്നില്ല. അതിനുള്ള സാഹചര്യം അവിടെ ഉണ്ടാകുന്നുമില്ല. അതിനാൽ തന്നെ, അവിടങ്ങൾ എന്നും അന്യം നിന്ന പ്രദേശങ്ങൾ തന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ താല്പര്യമില്ലായ്മ പ്രകടിപ്പിച്ച ഇക്കൂട്ടർ 1963 വരെ നിരന്തരം കലഹങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. 1963 ലാണ്‌ ഇന്ത്യയുടെ 16-ആമത് സംസ്ഥാനമായി “NAGALAND” നിലവിൽ വരുന്നത്.

ഇനി ഗ്രന്ഥകർത്താവായ ഹോക്കിഷേ സേമയിലേക്ക് വരാം: ഷില്ലോങ്ങിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം അന്നത്തെ ആസാം സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നാഗാ പ്രവിശ്യയിൽ അസിസിറ്റന്റ് കമ്മീഷണർ ആയി ജോലിയിൽ പ്രവേശിച്ചുവെങ്കിലും അഥികം വൈകാതെ രാഷ്ട്രീയത്തിലേക്ക് കടന്നു. നാഗാ ജനകീയ കൺവെൻഷന്റെ ഡ്രാഫ്റ്റിങ്ങ് കമ്മറ്റി മെംബർ ആവുകയും നിരന്തരമായ ചർച്ചകൾക്കൊടുവിൽ 1960 കളിൽ എത്തിച്ചേർന്ന പ്രശസ്തമായ 16 പോയിന്റ് ഉടമ്പടിയും (16 Point Agreement), അതിൻപ്രകാരമുള്ള നാഗാലാൻഡ് സംസ്ഥനരൂപീകരണവും എല്ലാം ഈ പുസ്തകത്തിൽ അനുഭവക്കുറിപ്പുകളായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അക്കാലത്ത് ജവഹർലാൽ നെഹ്രുവുമായി അദ്ദേഹം വെച്ചു പുലർത്തിയിരുന്ന ബന്ധവും ഇതിൽ പ്രതിപാദിക്കുന്നു. നാഗാ ജനകീയ പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്ത് നിന്നിരുന്ന ഹോക്കിഷേ സേമ പിന്നീട് നാഗാ ദേശീയ പ്രസ്ഥാനത്തിലൂടെ അവിടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

രാഷ്ട്രീയപരമായി നോക്കിയാൽ 1980 ന്‌ ശേഷം സേമ കോൺഗ്രസ്സിന്റെ നേതാവ് ആവുകയും ശേഷം 1994 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജാമിറുമായുണ്ടായ അഭിപ്രായ ഭിന്നതയെത്തുടർന്ന് സ്വന്തമായി പാർട്ടി രൂപീകരിക്കുകയും പില്ക്കാലത്ത് ബി.ജെ.പി യിൽ ചേരുകയും ചെയ്തു. 1986 നു ശേഷം ഉള്ള രാഷ്ട്രീയകാര്യങ്ങൾക്ക് ഈ പുസ്തകത്തിൽ പ്രസക്തിയില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ നിലപാടുകൾ അനുസരിച്ച് പക്ഷപാതസമീപനം കൈക്കൊള്ളുന്ന സേമയെ ഇതിൽ പ്രകടമായി കാണാനാവുകയുമില്ല.

പുസ്തകത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ വടക്കുകിഴക്കൻ ഭാരതനാടുകളിൽ നിന്നും ഏറ്റവുമധികം രാഷ്ട്രീയാനുഭവസമ്പത്തുള്ള വ്യക്തികളിൽ ഒരാളുടെ അനുഭവങ്ങളും നിലപാടുകളും ദേശീയ കാഴ്ചപ്പാടുകളും ആണ്‌ ഇതിൽ അടങ്ങിയിട്ടുള്ളത്. സേമയെ സംബന്ധിച്ചിടത്തോളം നാഗാലാൻഡ് എന്നത് വാസ്തവത്തിൽ ഒരു വികാരം തന്നെയാണ്‌ . അവിടുത്തെ ദേശീയ പ്രക്ഷോഭത്തിന്റെ മുന്നിൽ നിന്നിരുന്ന ഒരു വ്യക്തിക്ക് ഇന്ത്യൻ സർക്കാരുമായുണ്ടായിരുന്ന ബന്ധം, ഗവണ്മെന്റിന്റെയും പ്രക്ഷോഭകരുടെയുമിടയിൽ മദ്ധ്യസ്ഥനായി പ്രവർത്തിക്കേണ്ടി വന്നപ്പോൾ അദ്ദേഹം സ്വീകരിച്ചിരുന്ന രീതികൾ, നിലപാടുകൾ, ഡിപ്ളോമസി, എല്ലാം ഇന്ന് വായിക്കുമ്പോൾ നമുക്ക് ഒരു പുതിയ പാഠം തന്നെയാണ്‌. നാഗാലാൻഡ് അടക്കമുള്ള സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഭാഗം ആയിട്ടുകൂടി ഈ അടുത്ത കാലം വരെ ‘വിദേശകാര്യവകുപ്പിന്റെ’ കീഴിൽ ഉൾപ്പെടുത്തിയിരുന്നത് എന്തുകൊണ്ട്? എന്നത് എനിക്കും ഉണ്ടായിരുന്ന സംശയമാണ്‌. അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ജവഹർലാൽ നെഹ്രുവിനെ പോലെ ഉള്ള ഒരു നേതാവിന്‌ ദേശീയോദ്ഗ്രഥനത്തിനും ഭാരതത്തിന്റെ അഘണ്ഡതയ്ക്കും വേണ്ടി അത്തരം ചില നിലപാടുകൾ സ്വീകരിക്കേണ്ടി വന്നിരുന്നു. അന്നത്തെ സാഹചര്യത്തിലെ ഏറ്റവും മികച്ച തീരുമാനം അതു തന്നെയായിരുന്നു എന്നും നമുക്ക് മനസ്സിലാവും.

1950-‘60 കാലഘട്ടത്തിൽ നെഹ്രുവുമായുണ്ടായിരുന്ന ബന്ധവും, ശേഷം എഴുപതുകളിൽ ഇന്ദിരാ ഗാന്ധിയുമായുണ്ടായിരുന്ന ബന്ധവും എല്ലാം അദ്ദേഹം ഇതിൽ വിശദീകരിക്കുന്നു. ഒപ്പം നാഗാലാൻഡ് സംസ്ഥാനരൂപീീകരണത്തിലും അവിടുത്തെ ദേശീയവാദപ്രക്ഷോഭങ്ങളെ വിവേകപൂർവ്വം നേരിടുന്നതിലുമെല്ലാം അവർ വഹിച്ച പങ്കും ഒക്കെ ഇതിൽ വിശദീകരിക്കുന്നു. ആയുധങ്ങളുമായി നിന്നിരുന്ന പ്രക്ഷോഭകാരികൾക്കിടയിലേക്ക് അവരിലൊരാളായി ധീരമായി നടന്നു ചെല്ലുകയും ‘ഇന്ത്യ’ എന്ന വിപുലമായ ദേശീയതയുമായി അവരുടെ കൈകൾ കോർത്തുപിടിക്കുകയും ചെയ്യുന്നതിൽ സേമയെ പോലെയുള്ളവർ വഹിച്ച പങ്കു ചെറുതല്ല. ഫിക്ഷൻ അല്ലെങ്കിൽ കൂടെ അത്തരത്തിലുള്ള ധീരതയുടെ ഭാഷയാണ്‌ സേമ ഈ പുസ്തകത്തിൽ സ്വീകരിച്ചുകാണുന്നത്.
താൻ മുഖ്യമന്ത്രിയായിരിക്കെ, നാഗാ അധോലോകപോരാളികളുമായി നയതന്ത്രപരമായി ഇടപെടുകയും അവരെ അനുനയിപ്പിച്ചുകൊണ്ട് സന്ധിയിലേർപ്പെടുകയും ഇന്ത്യൻ BSF ന്റെ (Border Security Force) ഒരു ബറ്റാലിയൻ ആയി അവരെ പുനർ-രൂപീകരിക്കുകയും ചെയ്തതുമൊക്കെ ഇന്ത്യൻ ദേശീയ രാഷ്ട്രീയ ചരിത്രത്തിൽ സേമയുടെ വലിയ സംഭാവനകൾ ആണ്‌.

ഇന്ത്യാചരിത്രമെന്നാൽ സിന്ധു-ഗംഗാതീരസമതലങ്ങളിലെ മഹജനപദങ്ങളുടെ ചരിത്രവും, ഗോദാവരിക്കിപ്പുറമുള്ള ദക്ഷിണഭാരതചരിത്രവും മാത്രമല്ലെന്നും, സിന്ധുനദീതടസംസ്കാരവുമായിപ്പോലും നേരിട്ട് ബന്ധപ്പെടുത്തുവാൻ സാധിക്കാത്ത മറ്റൊരു വലിയ സംസ്കാര ചരിത്രവും ഈ നാട്ടിൽ ഉണ്ടായിരുന്നു എന്നും, പ്രകൃതിഭംഗിയുടെ കലവറയായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക ചരിത്രം കൂടി പരിഗണിക്കാതെ ഇന്ത്യാചരിത്രപഠനം പൂർത്തിയാവുകയില്ലെന്നും നാം ഓരൊരുത്തരും ബഹുമാനപൂർവം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്‌. ‘നമ്മൾ’ എന്ന് പറയുമ്പോൾ, മലയാളിയും തമിഴനും തെലുങ്കനും, പഞ്ചാബിയും, ഹിന്ദിക്കാരനും ബംഗാളിയും മാത്രമല്ല , അതിൽ മണിപ്പൂരിയും നാഗാലൻഡുകാരനും അടങ്ങുന്നുണ്ടെന്ന് നാം മനസ്സിലാക്കുന്നയിടത്താണ്‌ ഈ പുസ്തകത്തിന്റെ സ്വാധീനം വ്യക്തമാവുന്നത്. ഓരോ ഭാരതീയനും ഒരു ഓർമ്മപ്പെടുത്തൽ തന്നെയാണ്‌ ഹോക്കിഷേ സേമയുടെ ഈ പുസ്തകം

ഒരു ഹോൺബിൽ ഫെസ്റ്റിവലിനപ്പുറം, പരിചിതമല്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ പുസ്തകത്തിൽ കൂടി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഒരുപക്ഷേ ഒരു ഗൂഗിളിനും വിക്കിപ്പീഡിയയ്ക്കും നല്കാനാവാത്ത അത്രത്തോളം ആഴത്തിലുള്ള നാഗാലാൻഡ് സംസ്ഥാനത്തിന്റെ പലവിധ മാനങ്ങളിലുള്ള പ്രാദേശിക ചരിത്രം! ജനാധിപത്യവും ഭരണഘടനയും ഫെഡറലിസവുമെല്ലാം ചർച്ചാവിഷയമാവുന്ന ഇന്നത്തെ കാലത്ത് ഇത്തരം രാഷ്ട്രീയസംസ്കാരത്തിൽ നിന്നും വിഭിന്നമായി നിലകൊണ്ടിരുന്ന ഒരു നാനാത്വസമൂഹത്തെ ഏകീകരിച്ചു നിർത്തുകയും കൂട്ടിച്ചേർക്കുകയും ചെയ്ത ഒരു ചരിത്രം കൂടി ആധുനിക ഭാരതത്തിനു പറയാനുണ്ട് എന്ന് നാം മനസ്സിലാക്കണം.
- Rahul Sankalpa (Rahul Sharma)
Pic Courtersy" Internet ,Shutterstock images





3 May 2020

സി.വി. രാമൻപിള്ളയും, നോവൽത്രയവും- ഒരു വായനാചിന്ത- Rahul Sankalpa (Rahul Sharma)


“ചന്ദ്രക്കാറൻ ഭരിച്ചാൽ ഭരുമോ?”
ഒരിക്കൽ ഞാനും ഒരു സുഹൃത്തും )കൂടി തിരുവനന്തപുരം നവരാത്രി മണ്ഡപത്തിൽ സംഗീതക്കച്ചേരി കേൾക്കാൻ പോവുകയും ചില സാങ്കേതിക കാരണങ്ങളാൽ അതിനു സാധിക്കാതെ വരികയും ചെയ്തു. പക്ഷേ, അന്ന് വൈകുന്നേരം പദ്മതീർഥക്കുളത്തിനരികിൽ അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ ഇരുന്നുകൊണ്ട് പുള്ളി എന്നോട് 'ധർമ്മരാജാ' എന്ന പുസ്തകത്തെക്കുറിച്ച് പറയുകയുണ്ടായി. അന്ന് മുതൽ അത് വായിക്കണം എന്ന് കരുതി മാറ്റി വെച്ചിരിക്കുകയും ആയിരുന്നു.
ചരിത്രങ്ങളും ചരിത്രകഥകളും എന്നും ഒരു മുത്തശ്ശിക്കഥയിലെ യക്ഷിഗന്ധർവന്മാരെപ്പോലെ മനസ്സിനെ വശീകരിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന വസ്തുക്കളാകുന്നു. പത്തുവർഷത്തോളം നീണ്ട തിരുവനന്തപുരനിവാസവും, പദ്മനാഭപുരം കൊട്ടാരം, പദ്മനാഭസ്വാമി ക്ഷേത്രം, ശുചീന്ദ്രം, കുതിരമാളിക, കനകക്കുന്ന് കൊട്ടാരം എന്നിവിടങ്ങളിലേക്ക് നടത്തിക്കൊണ്ടിരുന്ന നിരന്തര സന്ദർശനങ്ങളും, വീട്ടിൽ ആരു വിരുന്നുവന്നാലും അവരെയും കൊണ്ട് നാഗർകോവിൽ വഴി കന്യാകുമാരി കാണിക്കാൻ നടത്തിയിരുന്ന യാത്രകളും, നവരാത്രി മണ്ഡപത്തിൽ കച്ചേരി കേൾക്കാൻ പോയിരുന്ന വൈകുന്നേരങ്ങളും വ്യക്തിപരമായി എന്നെ ഈ നഗരത്തിന്റെ പൈതൃകവുമായി പലതരത്തിൽ വിളക്കിച്ചേർത്തുകൊണ്ടിരുന്നു.
അങ്ങനെ തിരുവിതാംകൂറിനെയും അതിന്റെ ചരിത്ര, സാംസ്കാരിക ഭാഷാ പൈതൃകത്തെയും അല്പാല്പമായി അറിയാൻ ശ്രമിച്ചിരുന്നപ്പോഴൊക്കെ സി.വി രാമൻപിള്ളയുടെ ധർമ്മരാജാ വായിക്കാൻ പുറപ്പെട്ടിരുന്നെങ്കിലും അതിന്റെ ഭാഷാകാഠിന്യം എന്നെ പിന്തിരിപ്പിക്കുകയാണ്‌ ചെയ്തത്. പണ്ട് ഹൈസ്കൂളിൽ മലയാളം പഠിപ്പിച്ച ടീച്ചറുടെയും സാറിന്റെയും ഒക്കെ നോട്ട് ബുക്കുകളിലെ പര്യായപദങ്ങൾ തേടി വീണ്ടും പോകേണ്ടി വരുമോ എന്ന് ഞാൻ ഭയന്നു. അങ്ങനെ ഈ ലോക്ഡൗൻ കാലത്ത് മൊത്തത്തിൽ സി.വി.യെ വായിച്ചുകളയാം എന്ന് കരുതി. ഒരു പത്ത് ദിവസം കൊണ്ട് മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജബഹദൂർ എന്നിങ്ങനെ സി.വി യുടെ ചരിത്ര നോവൽ ശ്രേണി മൊത്തത്തിൽ വായിച്ചു തീർത്തു! വായിക്കുന്നെങ്കിൽ ഇവ മൂന്നും ഒരുമിച്ച് യഥാക്രമം വായിക്കുന്നത് തന്നെയാണ്‌ നല്ലതെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ഈ അവലോകനചിന്താക്കുറിപ്പും ഒരുമിച്ചാവാമെന്ന് കരുതി.
പറയാനാണെങ്കിൽ ഒരു ഭാവനാചരിത്രയാത്രാനുഭവകഥ തന്നെയുണ്ട് പറയാൻ! ചരിത്രവും കെട്ടുകഥകളും കഥാപാത്രങ്ങളും സംഭവവികാസങ്ങളും നിറഞ്ഞ, ആധുനിക വെബ് സീരീസുകളോട് കിടപിടിക്കുന്ന ആഖ്യാനരീതി.
പരസ്പരബന്ധമില്ലാത്ത കഥാപാത്രകണങ്ങളിലൂടെയാരംഭിച്ച് ഒരു അപസർപ്പക നോവലിന്റെ സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലേക്ക് പ്രവേശിക്കുന്ന, സാമാന്യവായനക്കാരന്‌ എളുപ്പം ഗ്രഹിക്കാവുന്ന ഭാഷയിൽ തന്നെ വളരെ വേഗത്തിൽ പറഞ്ഞുപോകുന്ന ഒരു കഥയാണ്‌ 'മാർത്താണ്ഡവർമ്മ'. ചന്തുമേനോനുമായി സി.വി ക്ക് ഉണ്ടായിരുന്ന ആരോഗ്യപരമായ മാത്സര്യബുദ്ധിയോ അതോ അച്ചടിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നം മൂലമോ എന്നറിയില്ല, ബൃഹത്തായ ഒരു കഥയെ അതിന്റെ അവസാനങ്ങളിലേക്ക് അടുക്കുമ്പോൾ ധൃതിയിൽ ഏതാനും ചില അദ്ധ്യായങ്ങളിലൂടെ ഉപസംഹരിക്കുവാൻ ആണ്‌ മാർത്താണ്ഡവർമ്മയിൽ സി.വി ശ്രമിച്ചത് എന്ന് തോന്നുന്നു.
അതിനുശേഷം 21 വർഷങ്ങൾ കഴിഞ്ഞാണ്‌ സി.വി തന്റെ രണ്ടാമത്തെ പുസ്തകമായ ധർമ്മരാജാ എഴുതിയത്. മാർത്താണ്ഡവർമ്മയുടെ ബാക്കി തന്നെയാണ്‌ ധർമ്മരാജാ. മാർത്താണ്ഡവർമയിലെ നായികയായ പാറുക്കുട്ടി, ഇതിൽ പാർവതിയമ്മ ആകുന്നു. അതിലെ നായകൻ അനന്തപദ്മനാഭൻ ഇതിൽ വാർദ്ധക്യത്തിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കഥാപാത്രമായി മാറുന്നതും കാണാം. എങ്കിലും, ധർമ്മരാജ ആത്യന്തികമായി പ്രതിനായകനിലൂടെ സഞ്ചരിച്ചുപോകുന്ന ഒരു നോവലാണ്‌. ചിലമ്പിനേത്ത് ചന്ദ്രക്കാറനും, ഹരിപഞ്ചാനനന്മാരും അടങ്ങിയ വില്ലന്മാർ, അവരെ സി.വി അവതരിപ്പിച്ച രീതി, (Character sketch and detailing) ഒക്കെ പരിശോധിച്ചാൽ, നരേന്ദ്രപ്രസാദ് അവതരിപ്പിച്ച ഏകലവ്യനിലെ വില്ലൻ കഥാപാത്രവും, ഗജിനിയിലെ വില്ലനും, തുടങ്ങി ലോക നിലവാരത്തിൽ ചർച്ച ചെയ്യപ്പെടുന്ന ജോകർ (JOKER) നോട് വരെ കിടപിടിക്കുന്ന് തരത്തിലാണ്‌ എന്ന് പറഞ്ഞാൽ ഒട്ടും കുറഞ്ഞുപോകില്ല.
മലയാളസാഹിത്യത്തിൽ തന്നെ ധർമ്മരാജാ പോലെയുള്ള ഭാഷാപരമായ ഒരു ഉത്കൃഷ്ട സൃഷ്ടി ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് പിറവികൊണ്ടു എന്നുള്ളത് ശ്രേഷ്ഠഭാഷാപദവി സ്വായത്തമാക്കിയ മലയാളത്തിന്റെ സാഹിത്യവ്യാപ്തിയും, സർഗ്ഗശക്തിയും വിളിച്ചോതുന്ന ഒരു കാര്യമാണ്‌.
നിർഭാഗ്യവശാൽ ഭാഷയുടെ കഠിനത ധർമ്മരാജായിൽ നിന്നു പലരേയും അകറ്റുന്നു എന്നതാണ്‌ സത്യം. എങ്കിലും ഭാഷാകാഠിന്യത്തേക്കാളുപരി, മാർത്താണ്ഡവർമ്മ വായിക്കാതെ, സി.വി യുടെ ആഖ്യാനശൈലിയെക്കുറിച്ചോ, തിരുവനന്തപുരം, നാഗർകോവിൽ മുതലായ ഇടങ്ങളിലെ പ്രാദേശിക സംസ്കാരത്തെക്കുറിച്ചൊ, ഭാഷയെക്കുറിച്ചൊ അറിയാതെ നേരിട്ട് ധർമ്മരാജയിലേക്ക് കടക്കുന്നതിനാലാവാം ചില വായനക്കാർക്കെങ്കിലും അത് ആസ്വദിക്കുവാൻ സാധിക്കാത്തത് എന്ന് തോന്നുന്നു. പല ഭാഷാപണ്ഠിതന്മാരും പറയുന്നതുപോലെ ഇതൊക്കെ ഹൈസ്കൂൾ തലത്തിൽ പാഠ്യഭാഗങ്ങളായി ഉൾപ്പെടുത്തേണ്ടത് തന്നെയാണ്‌. അല്ലാത്തപക്ഷം ഇത്തരം ബൃഹദ്നോവലുകൾ അന്യം നിന്നു പോകാൻ സാധ്യതയുണ്ടെന്നുള്ളതാണ്‌ സത്യം.
രാമായണം, മഹാഭാരതം, ഇലിയഡ് തുടങ്ങി, നളചരിതം ആട്ടക്കഥ, ശാകുന്തളം, കുഞ്ചൻ നമ്പ്യാരുടെ കാർത്തവീര്യാർജ്ജുനവിജയം തുടങ്ങിയ കൃതികളുടെ വളരെ വലിയ തരത്തിൽ ഉള്ള സ്വാധീനങ്ങൾ ഇതിൽ കാണാമെന്നുണ്ടെങ്കിലും, അക്കഥകളെക്കുറിച്ച് പൂർണ്ണ വിജ്ഞാനം ഇല്ലാത്ത ഒരാൾക്കും ആസ്വാദ്യമായ രീതിയിൽ തന്നെയാണ്‌ സി.വി യുടെ രചന. "“ചന്ദ്രക്കാറൻ ഭരിച്ചാൽ ഭരുമോ?”"- എന്ന തരത്തിലുള്ള അതിവിശേഷപ്രയോഗങ്ങൾ നമുക്കിതിൽ ധാരാളം കാണാം. മതവും രാഷ്ടീയവും തമ്മിലുള്ള അവിശുദ്ധബന്ധം രാജ്യത്തിന്‌ വരുത്തിവെയ്ക്കുന്ന വിനയെക്കുറിച്ച് ഈ പുസ്തകം ചർച്ചചെയ്യുന്നു. ഇത് കാലാനുവർത്തിതമായ ആശയമാണെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ!
ധർമ്മരാജാ ഒരു കടമ്പയാണ്‌. അത് കടന്നാൽ പിന്നെ ഈ ശ്രേണിയിലെ മൂന്നാമത്തേതും അവസാനത്തേതും ആയ നോവൽ- ‘രാമരാജബഹദൂർ’ വായിക്കുക വളരെ എളുപ്പമാണ്‌. കൂട്ടത്തിൽ ഏറ്റവും നീളം കൂടിയതും, ഏറ്റവുമധികം പിടിച്ചിരുത്തുന്ന വർണ്ണനകൾ ഉള്ളതും, (largest canvas) ഏറ്റവുമധികം സംഭവവികാസങ്ങൾ ഉള്ളതും ആയ നോവൽ രാമരാജബഹദൂർ ആണ്‌. മഹാപ്രളയത്തെ കുറിച്ചും മറ്റുമുള്ള വർണ്ണനകൾ വായിക്കുവാനായി മാത്രം ഈ പുസ്തകം വാങ്ങി വായിക്കാവുന്നതാണ്. മാർത്താണ്ഡവർമ്മയേയും, ധർമ്മരാജായേയും വെച്ച് നോക്കിയാൽ വീരസം, അപസർപ്പകസ്വഭാവം എന്നിവ കൂടാതെ സാമൂഹിക വിമർശനവും നർമ്മവും ഏറ്റവുമധികം ഉള്ളത് രാമരാജബഹദൂറിൽ ആണെന്നാണ്‌ തോന്നിയിട്ടുള്ളത്.
“എല്ലാവരും പല്ലക്ക് കേറിയാൽ ചുമക്കാനും ആരേങ്കിലും വേണ്ടേ?”
എന്നു തുടങ്ങിയ സംഭാഷണങ്ങൾ സാമൂഹിക ഉച്ചനീചത്വങ്ങളെ ഉദ്ദേശിച്ചാവാം.
അതുപോലെ തന്നെ, വിദേശീയ ജളത്വം എന്നൊക്കെ സി.വി തന്നെ പറയുന്നുണ്ടെങ്കിൽ കൂടി, ‘കേരളം മഹിളാസാമ്രാജ്യവും അവിടുത്തെ പുരുഷലോകം അഭിചാരകസംഘവും ആണെന്ന് വിശ്വസിക്കുന്ന ’ വിദേശസൈന്യത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ സി.വി വിരൽ ചൂണ്ടുന്നത് തിരുവിതാംകൂറിൽ നിലകൊണ്ടിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ പരിഹാസ്യവശങ്ങളിലേക്കാവാം എന്ന് തോന്നുന്നു. ഡോ. കെ രാഘവൻപിള്ള പറയുന്നത് പോലെ സി വി ക്ക് പ്രചോദനമായിരുന്നത് മൂന്ന് കാര്യങ്ങളായിരുന്നു എന്നത് വ്യക്തം:ഒന്ന്- മഹാഭാരതം; രണ്ട്- രാമായണം; മൂന്ന്‌- നായർ സമുദായത്തിന്റെ വീരപാരമ്പര്യം (അതിന്റെ ഗുണവും ദോഷവും ഉണ്ട് ).
ദേശദ്രോഹികളായ എട്ടുവീട്ടിൽ പിള്ളമാരെ നിഗ്രഹിച്ചുകൊണ്ട് കിരീടം ചൂടുകയും, ശേഷം പദ്മനാഭസ്വാമിഭഗവാന്‌ രാജ്യം സമർപ്പിക്കുകയും ചെയ്യുന്ന മാർത്താണ്ഡവർമ്മയുടെ കഥയല്ല സി.വി യുടെ മാർത്താണ്ഡവർമ്മ. ഇതിൽ നാം കാണുന്നത് അനന്തപദ്മനാഭന്റെയും പാറുക്കുട്ടിയുടെയും ജീവിതമാണ്‌. അതിലുപരി ഇന്ത്യൻ സാഹിത്യലോകം കണ്ടിട്ടുതിൽ വെച്ച് ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൊന്നായ ‘സുഭദ്ര’യുടെ കഥയാണ്‌ മാർത്താണ്ഡവർമ്മ! നോവലിനെ തന്നെ ‘സുഭദ്ര’ എന്ന് പുനർനാമകരണം ചെയ്താലും തരക്കേടില്ല എന്ന് തോന്നുന്നു.
ധർമ്മരാജായിൽ ആകട്ടെ, ഹൈദർ, ടിപ്പു മുതലായ മൈസൂർ ഭരണാധികാരികളുടെ ആക്രമണത്തെ ഭയന്ന് തിരുവിതാംകൂറിലേക്ക് പലായനം ചെയ്തിരുന്ന ജനങ്ങൾക്ക് അഭയം നല്കിയിരുന്ന ‘ധർമ്മരാജാ’-വിന്റെ കഥയല്ല, മറിച്ച് ചിലമ്പിനേത്ത് ചന്ദ്രക്കാറൻ, ഹരിപഞ്ചാനനൻ തുടങ്ങിയ അദ്ഭുതതരങ്ങളായ കഥാപാത്രങ്ങളുടെ സൃഷ്ടിവൈഭവമാണതിൽ നിറഞ്ഞാടുന്നത്. രാമരാജബഹദ്ദൂറിലാകട്ടെ, ധർമ്മരാജായിലെ നായകനിരയിൽ ഉള്ള കേശവപിള്ള, പിന്നീട് ദിവാൻ കേശവപിള്ള (രാജാ കേശവദാസ്) ആവുകയും, അനന്തപദ്മനാഭന്റെ പരമ്പരയിലുള്ള ത്രിവിക്രമനും മറ്റും ചേർന്ന് ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാൻ ശ്രമിക്കുന്നതുമാണ്‌ കഥ. ഇങ്ങനെ 'രാജാവ്' എന്നത് കേവലമൊരു ക്യാൻവാസ് മാത്രമാക്കിക്കൊണ്ടാണ് സി. വി. കഥപറഞ്ഞു പോവുന്നത്. രാജാവ് പലപ്പോഴും അശക്തനും, അബലനും, നിസ്സഹായനും ആയിട്ടുള്ള സാമാന്യവികാരങ്ങൾക്ക് വശംവദനാകുന്ന ഒരു മനുഷ്യൻ മാത്രമാണ്‌.

മൂന്നു നോവലുകളും ചരിത്രവുമായി ഇഴുകിച്ചേർന്ന് പോകുന്ന ഉത്കൃഷ്ട ഭാവനാസൃഷ്ടികളാണ്‌. ഇതിൽ ഉള്ളതേത് ഇല്ലാത്തതേത് എന്ന് ഗണിച്ചെടുക്കുക കഠിനം!. അവിടെയാണ്‌ സി വി എന്ന രചയിതാവ്, 'മഹാനായ സിവി' ആയി മാറുന്നത് എന്ന് തോന്നുന്നു. മാർത്താണ്ഡവർമ്മ ഒരു നാടകമെങ്കിൽ ധർമ്മരാജാ അതിൽ തുടങ്ങുന്ന ഒരു കഥകളിയാട്ടം തന്നെയാണ്‌. രാമരാജബഹദൂർ ആകട്ടെ, ചരിത്രവും ഭാവനയും ചേർന്ന ഒരു സർഗ്ഗസപര്യയും!. ഏതൊരു മലയാളിയും, ഏതൊരു ചരിത്രകുതുകിയും, ഏതൊരു ഭാഷാപ്രേമിയും തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ ത്രയങ്ങൾ ആണിവ.
- Rahul Sharma
NB: വായിക്കുന്നവർ സൂചികകളടങ്ങിയ പുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നതാവും നല്ലത്- പ്രത്യേകിച്ച് ധർമ്മരാജാ. അയ്യപ്പപ്പണിക്കരും, ഡോ. പി വേണുഗോപാലനും മറ്റും എഴുതിയ അവതാരികയും, പഠനങ്ങളും ഒക്കെ വായിക്കുകയാണെങ്കിൽ മൊത്തത്തിൽ ഈ നോവൽത്രയങ്ങളെയും, അതിന്റെ സാമൂഹിക സാംസ്കാരിക പശ്ഛാത്തലങ്ങളെയും കൂടുതൽ മനസ്സിലാക്കുക എളുപ്പമാണ്‌.

13 Apr 2020

മോഹൻലാലിന്റെ രണ്ട് സിദ്ധാർഥന്മാർ! - Rahul Sankalpa (Rahul Sharma)



 
1.     “മാഞ്ഞുപോകുന്നു ശിരോലിഖിതങ്ങളും,
          മായുന്നു മാറാല കെട്ടിയ ചിന്തയും....”
2.  “മകൻ, മകൾ, ഭാര്യ, സുഹൃത്ത്... എന്നൊന്നില്ല....
      എല്ലാവരും ഒറ്റപ്പെട്ട ദ്വീപുകൾ, Detachment in its purest form...”

ആദ്യത്തേത് ‘അഹം’ എന്ന സിനിമയിലെ സിദ്ധാർഥനും, രണ്ടാമത്തേത് 'പകൽ നക്ഷത്രങ്ങളിലെ' സിദ്ധാർഥനും.

മന:പ്പൂർവ്വമല്ലെങ്കിൽ കൂടി കഴിഞ്ഞ ദിവസം അനൂപ് മേനോന്റെ ആദ്യ തിരക്കഥയിൽ പിറന്ന പകൽ നക്ഷത്രങ്ങൾ ഇരുന്നു കണ്ടപ്പോൾ യാദൃശ്ചികമെന്നോണം അതിലും ഒന്നര പതിറ്റാണ്ട് മുമ്പ് പിറന്ന ‘അഹം’ എന്ന സിനിമയാണ്‌ ഓർമ്മ വന്നത്! അപ്പോഴാണ്‌ രണ്ടും സംവിധാനം ചെയ്തത് രാജീവ് നാഥ് തന്നെയാണ്‌ എന്ന കാര്യം ശ്രദ്ധിക്കുന്നതും! വളരെയധികം സാമ്യതയുള്ള ഈ രണ്ട് കഥാപാത്രങ്ങൾക്കും ഒരേ പേര്‌ വന്നത് പൂർണ്ണമായും യാദ്ര്ശ്ചികം ആവാൻ വഴിയില്ല എന്ന് തൊന്നുന്നു. ഇരു സിനിമകളിലും ലൗകിക ജീവിതത്തിൽ സ്വയംകൃതാനർഥങ്ങളുടെ പടുകുഴികളിൽ വീണുപോയി നിസ്സഹായരായിത്തീരുന്ന രണ്ട് കഥാപാത്രങ്ങൾ, അവസാനം പരമസത്യമായ മരണത്തിലേക്ക് സ്വയം നടന്നു നീങ്ങുന്നതായി നമുക്ക് കാണാം.

ലളിതമാകേണ്ടിയിരുന്ന ലൗകികജീവിതത്തെ സ്വാർത്ഥതയും, വാശിയും, സങ്കുചിത ചിന്തകളും നിറഞ്ഞ വികാരങ്ങൾകൊണ്ട് സങ്കീണ്ണമാക്കി മാറ്റുകയും, ഒടുവിൽ ലളിതമായി മരണത്തെ വരിക്കുകയും ചെയ്യുന്ന സിദ്ധാർഥൻ ആണ്‌ ‘അഹം’ എന്ന സിനിമയിൽ ഉള്ളത്. എന്നാൽ, സങ്കീർണ്ണമായ ജീവിതത്തെ ലളിതവത്കരിച്ചുകൊണ്ട്, വിപുലമായ ചിന്താഗതികൾ കൊണ്ട് എല്ലാം നിസ്സാരവത്കരിക്കുകയും ഒടുവിൽ ലളിതമാകേണ്ടിയിരുന്ന മരണത്തെ സങ്കീണ്ണമാക്കുകയും ചെയ്യുന്ന ദിശയിലേക്ക് പോകുന്നവൻ ആണ്‌ ‘പകൽ നക്ഷത്രങ്ങളി’ലെ സിദ്ധാർഥൻ എന്നാണ്‌ തോന്നിയിട്ടുള്ളത്! ലൗകിക ജീവിതത്തിൽ അഹത്തിലെ സിദ്ധാർഥന്റെ നേർ വിപരീതം ആണ്‌ പകൽ നക്ഷത്രങ്ങളിലെ സിദ്ധാർഥൻ! എങ്കിലും അവസാനം ഇരുവരും എത്തിചേരുന്നത് ഒരേയിടത്താണ്‌ താനും. ഇരുവരും തമ്മിലുള്ള മനോദൂരം അതിവിദൂരമല്ല എന്ന്‌ തോന്നിയിട്ടുണ്ട്. അതായത്, അഹത്തിലെ സിദ്ധാർഥന്റെ ഒരു Extrapolation ആണ്‌ പകൽ നക്ഷത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

'അഹ' ത്തിലെ സിദ്ധാർഥൻ ഒരു self-centered വ്യക്തിയാണ്‌. തന്റെ ലൈംഗിക ജീവിതത്തെ പോലും അയാൾ സ്വയം പാരതന്ത്ര്യമാകുന്ന ഒരു കൂട്ടിൽ അടച്ചിടുന്നു. സ്വയം തിരിച്ചറിഞ്ഞശേഷമുള്ള തന്റെ ജീവിതത്തിൽ താൻ വീണ്ടും വീണ്ടും വൈകാരികമായി പരീക്ഷിക്കപ്പെടുകയാണെന്ന് തിരിച്ചറിയുമ്പോൾ അഹത്തിലെ സിദ്ധാർഥൻ ജീവനൊടുക്കുന്നു. എന്നാൽ, അല്പം കൂടെ മൃദുപരിവേഷമുള്ള പകൽ നക്ഷത്രങ്ങളിലെ സിദ്ധാർഥൻ ആകട്ടെ, ആത്മഹത്യ ചെയ്യാൻ പോലും സഹായം തേടുന്നവനാണ്‌. ലൈംഗികതയിൽ യാൾ ഒരു സ്വതന്ത്ര ചിന്തകൻ ആയിരുന്നെങ്കിൽ കൂടി വൈകാരികമായി എല്ലാത്തിനും ഒരു ‘External push’ വേണ്ടിയിരുന്ന ഒരു കഥാപാത്രമാണ്‌ പകൽ നക്ഷത്രങ്ങളിലെ സിദ്ധാർഥൻ! ആ External push അയാൾ മറ്റു കഥാപാത്രങ്ങൾക്കും നല്കുന്നുണ്ട്. അഹത്തിൽ കാമുകിയെ കൊല്ലുകയാണെങ്കിൽ പകൽ നക്ഷത്രങ്ങളിൽ സുഹൃത്തിനെ ആത്മഹത്യ ചെയ്യാൻ സഹായിക്കുകയാണ്‌ സിദ്ധാർഥൻ! ഇത്തരം കഥാപാത്രങ്ങൾ വിരളമാണ്‌! അത് മോഹൻലാലിലെ നടനെ സംബന്ധിച്ച് ഒരു വൻ നേട്ടവുമാണ്‌!

“അനായാസേന മരണം, വിനാദൈന്യേന ജീവിതം”- എന്ന് പറയുന്ന മംഗലശ്ശേരി നീലകണ്ഠന്റെ ഭാവവും ഇത് തന്നെയാണ്‌! അതിസങ്കീർണ്ണമായ ഭാരിച്ച തത്ത്വചിന്തകൾ (philosophies) പ്രേക്ഷകരിലേക്ക് അമിതമായ ബുദ്ധിജീവി സങ്കല്പത്തിന്റെ അകമ്പടിയോടെയല്ലാതെ എത്തിക്കുന്നതിൽ മോഹൻലാൽ എന്ന നടന്റെ ഡയലോഗ് ഡെലിവെറിക്കുള്ള പങ്ക് ചെറുതല്ല! ഈ സിനിമകളും, ഇതിന്റെയെല്ലാം ലിറിക്കൽ സ്വഭാവമുള്ള സംഭാഷണങ്ങളും പ്രേക്ഷകർ സ്വീകരിച്ചത് ‘അത് ലാലേട്ടൻ പറഞ്ഞു’ എന്നത് കൊണ്ട് മാത്രമാണ്‌ എന്നതാണ്‌ സത്യം. ഫിലോസഫി പറയുന്ന മോഹൻലാലിനെ കണ്ടുകൊണ്ടിരിക്കുന്നത് ഒരു പ്രത്യേക രസം തന്നെയാണ്‌. ഒരുതരം സറിയൽ ഫീൽ ആണത്. പലപ്പോഴും സമാനമായ രീതി തന്നെയാണ്‌ ചന്ദ്രോൽസവത്തിലെ ‘ചിറയ്ക്കൽ ശ്രീഹരി’യ്ക്കും ഉള്ളത് എന്ന് തോന്നിയിട്ടുണ്ട്. അതൊരുപക്ഷേ മോഹൻലാൽ എന്ന നടൻ തന്നെ സ്വയം രൂപീകരിച്ചെടുത്ത കൗതുകകരമായ ഒരു ശൈലി ആയിരിക്കാം.അതൊരുപക്ഷേ വാണിജ്യപരമായി ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് രഞ്ജിത്ത് ആവാനാണ്‌ സാധ്യത.

ഇന്ത്യയിൽ തന്നെ ഇത്രയധികം ഫിലോസഫിക്കൽ കഥാപാത്രങ്ങൾ Explicit ആയി അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച മറ്റൊരു നടൻ ഉണ്ടോ എന്നത് സംശയമാണ്‌. അതുപോലെ തന്നെ ഇതെല്ലാം സ്വീകരിക്കുന്നതിലും മലയാളി പ്രേക്ഷകർ തന്നെയാണ്‌ മുൻപന്തിയിൽ എന്നും തോന്നിയിട്ടുണ്ട്. ഗുരു ആണ്‌ മറ്റൊരു ഉദാഹരണം. അതുപോലെ തന്നെ ഇത്തരം സിനിമകൾക്ക് മലയാള ഭാഷ നല്കുന്ന പിൻബലവും വളരെ വലുതാണ്‌.മലയാളി പ്രേക്ഷകർക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണത്.
Rahul Sankalpa (Rahul Sharma)